Your cart is currently empty!
“സ്വയം സ്നേഹിച്ചിടുന്നോനെ സ്നേഹിക്കും സർവ്വരും ദൃഢം” എന്തുകൊണ്ടെന്നാൽ സ്വയം സ്നേഹിക്കുന്നവൻ സ്വയം സേവിക്കും. സ്വയം സേവിക്കുകയെന്നാൽ സ്വന്തം നന്മയ്ക്കുവേണ്ടതെല്ലാം സ്വയം ചെയ്തുകൊണ്ടിരിക്കുക. എന്താണു സ്വന്തം നന്മ? സ്വന്തം പഠിപ്പു്, സ്വന്തം ആരോഗ്യം, ഉപജീവനമാർഗ്ഗം, ശാന്തി, പരസഹകരണവും സഹായവും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവ വേണ്ടത്ര കിട്ടൽ തുടങ്ങിയവ. ഇവയെല്ലാം വേണ്ട സമയത്തു വേണ്ടത്ര കിട്ടണമെങ്കിൽ വീട്ടിലുള്ളവരോടും നാട്ടിലുള്ളവരോടുമെല്ലാം വേണ്ടപോലെ പെരുമാറണം.
അവർക്കെല്ലാം തന്നിൽനിന്നു കിട്ടേണ്ട സ്നേഹസഹായസഹകരണങ്ങൾ വേണ്ട സമയത്തു വേണ്ടത്ര കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ കൊടുത്തുകൊണ്ടിരുന്നാൽ അവർ അയാളെ തീർച്ചയായും സ്നേഹിക്കും, സേവിക്കും. ശങ്കവിട്ടു ശങ്കരന്റെ നാമമുച്ചരിക്കുകിൽ ശങ്കവേണ്ട ‘ശം’ഭവിക്കുമേതൊരാൾക്കുമേ ദൃഢം. നിർത്താതെ നാമം ജപിക്കുന്നവർക്കുണ്ടാം നിശ്ചയമായ് മനശ്ശാന്തി.
കുഞ്ഞുണ്ണി മാഷ്