maturvani-logo-final-version

സ്നേഹം

Facebook
Twitter
LinkedIn

“സ്വയം സ്നേഹിച്ചിടുന്നോനെ സ്നേഹിക്കും സർവ്വരും ദൃഢം” എന്തുകൊണ്ടെന്നാൽ സ്വയം സ്നേഹിക്കുന്നവൻ സ്വയം സേവിക്കും. സ്വയം സേവിക്കുകയെന്നാൽ സ്വന്തം നന്മയ്ക്കുവേണ്ടതെല്ലാം സ്വയം ചെയ്തുകൊണ്ടിരിക്കുക. എന്താണു സ്വന്തം നന്മ? സ്വന്തം പഠിപ്പു്, സ്വന്തം ആരോഗ്യം, ഉപജീവനമാർഗ്ഗം, ശാന്തി, പരസഹകരണവും സഹായവും ആവശ്യമായ സന്ദർഭങ്ങളിലെല്ലാം അവ വേണ്ടത്ര കിട്ടൽ തുടങ്ങിയവ. ഇവയെല്ലാം വേണ്ട സമയത്തു വേണ്ടത്ര കിട്ടണമെങ്കിൽ വീട്ടിലുള്ളവരോടും നാട്ടിലുള്ളവരോടുമെല്ലാം വേണ്ടപോലെ പെരുമാറണം.

 

അവർക്കെല്ലാം തന്നിൽനിന്നു കിട്ടേണ്ട സ്നേഹസഹായസഹകരണങ്ങൾ വേണ്ട സമയത്തു വേണ്ടത്ര കൊടുത്തുകൊണ്ടിരിക്കണം. അങ്ങനെ കൊടുത്തുകൊണ്ടിരുന്നാൽ അവർ അയാളെ തീർച്ചയായും സ്നേഹിക്കും, സേവിക്കും. ശങ്കവിട്ടു ശങ്കരന്റെ നാമമുച്ചരിക്കുകിൽ ശങ്കവേണ്ട ‘ശം’ഭവിക്കുമേതൊരാൾക്കുമേ ദൃഢം. നിർത്താതെ നാമം ജപിക്കുന്നവർക്കുണ്ടാം നിശ്ചയമായ് മനശ്ശാന്തി.

കുഞ്ഞുണ്ണി മാഷ്

More to explorer

കാൽച്ചോട്ടിൽ സ്വാമി തുരീയാമൃതാമൃതാനന്ദ പുരി

മുന്നമൊരായിരം ജന്മമെടുത്തു നീ മന്നിതിൽ ധർമ്മരഥം തെളിച്ചു…; നിൻശ്വേതവസ്ത്രാഞ്ചലത്തിൽ പിടിച്ചു ഞാൻ അന്നൊക്കെ നിന്നെ അനുഗമിച്ചു. കൊഞ്ചിക്കുഴഞ്ഞും കുണുങ്ങിക്കരഞ്ഞും പിണങ്ങിപ്പിരിഞ്ഞും കരം പിടിച്ചും ഇന്നും നിൻ കാല്ക്കൽ വലംവച്ചിഴയും ഇളംകുരുന്നാണിവനമ്മേ.

വിശ്വപ്രേമത്തിന്റെ അമൃതശാന്തി

ആധുനികലോകം മൂന്നാമതും ഒരു ലോകമഹായുദ്ധത്തിന്റെ നിഴലിൽ വന്നുപ്പെട്ടിരിക്കുകയാണു്. മൂന്നാമതൊരു യുദ്ധമുണ്ടാകുകയാണെങ്കിൽ നാലാമത്തെ യുദ്ധം പാറക്കഷ്ണങ്ങൾകൊണ്ടായിരിക്കും എന്നു പ്രവചിച്ചതു ശാസ്ത്രജ്ഞനായ ആൽബർട്ടു് ഐൻസ്റ്റീനാണു്. ഈ ശാസ്ത്രമൊഴിയെ തരണം ചെയ്യാനാണു പില്ക്കാല മഹാത്മാക്കൾ

അമ്മയുടെ സന്ദേശം

മക്കളേ, വാക്കു് അഗ്നിപോലെയാണു്. ചൂടും പ്രകാശവുമാണു് അഗ്നിയുടെ സ്വഭാവം. നമ്മുടെ വാക്കും അതുപോലെയാകണം. അതു കേൾക്കുന്നവർക്കു് അറിവും സന്തോഷവും ലഭിക്കണം, അതു് അവരെ ശ്രേയസ്സിലേക്കു നയിക്കണം. എന്നാൽ, ഈ രീതിയിൽ